banner

കയ്യിൽ ബ്ലൈഡ് കൊണ്ട് വരഞ്ഞ പാടുകൾ; ഒമ്പതാം ക്ലാസുകാരിയെ അമ്മ ചോദ്യം ചെയ്തപ്പോൾ പുറത്തു വന്നത് ലഹരിയുടെ പേടിപ്പിക്കുന്ന കഥകൾ!, എം.ഡി.എം.എ ഉപയോഗം തുടങ്ങിയത് ഏഴാം ക്ലാസ് മുതൽ

സാമൂഹ്യ മാധ്യമമായ ഇൻസ്റ്റാഗ്രാമിലെ ഗ്രൂപ്പിലൂടെ ഒൻപതാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ ലഹരിക്കടത്തിന് കാരിയറായി ഉപയോഗിക്കുന്നുണ്ടെന്ന തുറന്നു പറച്ചിലിൻ്റെ ഞെട്ടലിലാണ് കേരളം. കുട്ടിയുടെ കൈയ്യിലെ പോറലുകൾക്കും മുറിവുകൾക്കും പിന്നാലെ തിരഞ്ഞ രക്ഷകർത്താവാണ് ബ്ലൈഡ് കൊണ്ട് വരഞ്ഞ മകളുടെ കൈകൾക്ക് പിന്നിലെ കാരണം വിരൾ ചൂണ്ടുന്നത് കേരളത്തെ പിടിച്ചുകുലുക്കുന്ന ലഹരി മാഫിയകളിലേക്കാണെന്ന വിവരം പുറത്തറിയിച്ചത്. ഇത് വഴി ഏഴാം ക്ലാസ് മുതൽ എം.ഡി.എം.എ ഉപയോഗത്തിന്റെയും കടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്താവുന്നത്.

വിദ്യാലയത്തിൽ പോകുന്ന ഒൻപതാംക്ലാസുകാരിയുടെ പിന്നാലെ അമ്മ സഞ്ചരിച്ചപ്പോഴാണ് പല അപരിചിതരുമായും കുട്ടി സംസാരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇക്കാര്യം സ്കൂൾ മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു. പലപ്പോഴും വൈകിട്ട് ആറരയ്ക്ക് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിപ്പോയ ശേഷം പതിനൊന്നരയോടെയാണ് തിരികെ എത്തുന്നതെന്നും അമ്മ പറയുന്നു. ഈ വിവരം തിരക്കിയാൽ കൃത്യമായ മറുപടി നൽകാൻ പെൺകുട്ടി തയ്യാറായിരുന്നില്ല. ഇവരുടെ വിദ്യാലയത്തിന് അടുത്തായി ലഹരി സംഘങ്ങൾ ലഹരി വസ്തുക്കൾ കൈമാറ്റം ചെയ്യുന്നുണ്ടെന്ന വിവരം പെൺകുട്ടി പൊലീസിനെ അറിയിച്ചു.

Post a Comment

0 Comments