banner

കൊല്ലത്ത് വയോധികനെ വഴിയരികിൽ കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ

കൊല്ലം : അഞ്ചൽ ചന്തമുക്കിൽ വിജയൻപിള്ളയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പൊലീസിന്റെ പിടിയിൽ. അഞ്ചൽ കാളച്ചന്തയിൽ കന്നുകാലി മേയ്ക്കുന്ന വടമൺ സ്വദേശി സുബൈറാണ് അറസ്റ്റിലായത്. വീടുമായി അകന്നു കഴിഞ്ഞ പനയഞ്ചേരി സ്വദേശി വിജയൻപിള്ളയെ കഴിഞ്ഞ പതിനാറിന് രാവിലെയാണ് അഞ്ചൽ ചന്തമുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ കാളച്ചന്തയിൽ  കന്നുകാലി മേയ്ക്കുന്ന വടമൺ സ്വദേശി സുബൈറാണ് അറസ്റ്റിലായത്.

കടത്തിണ്ണകളിൽ അന്തിയുറങ്ങിയിരുന്ന വിജയൻപിള്ളയും സുബൈറും രാത്രിയിൽ ഒന്നിച്ച് മദ്യപിക്കുന്നത് പതിവായിരുന്നു. ഇങ്ങനെ ഒന്നിച്ച് മദ്യപിക്കുന്നതിനിടെ വിജയൻപിള്ള സുബൈറിനെ അസഭ്യം പറഞ്ഞു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് കൊപാതകത്തിൽ അവസാനിച്ചത്. സമീപത്ത് കിടന്ന ഇഷ്ടിക കട്ട എടുത്ത് സുബൈർ 

വിജയൻപിള്ളയുടെ  മുഖത്തും തലയ്ക്കും ഇടിച്ചു. ഇതിന് ശേഷം സുബൈർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വിജയൻപിള്ളയുടെ പോസ്റ്റ്മോർട്ട പരിശോധനയിലാണ് കൊലപാതകമെന്ന് വ്യക്തമായത്. 

തുടർന്ന് അഞ്ചൽ പൊലീസ്  നടത്തിയ അന്വേഷണത്തിലാണ് വിജയൻപിള്ളയുടെ കൊലയാളിയെ കണ്ടെത്തിയത്. ചന്തയിലും പരിസരത്തും കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന പത്തിലധികം പേരെ അഞ്ചൽ പൊലീസ് ചോദ്യം ചെയ്തിരുന്നു. കൂടാതെ വ്യാപാരസ്ഥാപനങ്ങളുടെ സിസിടിവി ദൃശ്യങ്ങളും പ്രധാന തെളിവായി. 

Post a Comment

0 Comments