banner

പ്ലസ് വൺ വിദ്യാർത്ഥിനിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം; പ്രതിക്ക് 49 വർഷം കഠിന തടവ്

തിരുവനന്തപുരം : പ്ലസ് വൺ വിദ്യാർത്ഥിനിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയെ 49 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. ആര്യനാട് സ്വദേശി ശില്പി (27) നെയാണ് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 86,000 രൂപ പിഴയടയ്ക്കാനും കോടതി വിധിയിൽ പറയുന്നു. 

തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണെമന്നും കോടതി വിധിയിൽ പറയുന്നു. 2021 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. 

എന്നാൽ പെൺകുട്ടി ഇത് നിരസിക്കുകയും ചെയ്തു. പ്രതി പെൺകുട്ടിയെ നേരിട്ടും ഫോണിലൂടെയും നിരന്തരം ശല്ല്യം ചെയ്തിരുന്നു.

സംഭവ ദിവസം രാവിലെ പത്ത് മണിയോടെ പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടി എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ ഷാൾ ഉപയോഗിച്ച് പെൺകുട്ടിയുടെ കൈകൾ കെട്ടുകയും വായിൽ തുണി തിരുകുകയും ചെയ്തു. 

തുടർന്ന് 2021 സെപ്റ്റംബർ 24 ന് വീടിന് പുറകിലുള്ള കുളിമുറിയിൽ പെൺകുട്ടി കുളിക്കാൻ കയറിയപ്പോൾ പ്രതി കുളിമുറിയുടെ വാതിൽ തള്ളിത്തുറന്ന് പീഡനത്തിന് ഇരയാക്കി. വീട്ടിൽ മറ്റാരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പ്രതി വീട്ടിലെത്തിയത്.

അതേസമയം പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി. ഭീഷണി ഭയന്ന് പെൺകുട്ടി സംഭവം പുറത്ത് പറഞ്ഞില്ല. പെൺകുട്ടി ആറുമാസം ഗർഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. 

തുടർന്ന് വീട്ടുകാർ ആര്യനാട് പോലീസിൽ പരാതി നൽകുകയായിരുന്നു. ഗർഭഛിത്രം നടത്തിയ പെൺകുട്ടിയുടെ ഭ്രൂണം ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ കുഞ്ഞ് പ്രതിയുടേതാണെന്ന് തെളിഞ്ഞു.

Post a Comment

0 Comments