banner

ഐജിഎസ്ടി വിഷയത്തിൽ ഭരണപക്ഷത്തിന് നിശബ്ദത; ചർച്ച ഇല്ലെങ്കിൽ പിന്നെന്തിനാണ് നിയമസഭയെന്ന് വി.ഡി സതീശൻ, പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം : ഐ.ജി.എസ്.ടി വിഷയം സംബന്ധിച്ച് ധനമന്ത്രി മൗനം പാലിക്കുകയാണ്. സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. 

ഐ.ജി.എസ്.ടി വിഹിതം ലഭ്യമാക്കുന്നതിലും നികുതി ചോർച്ച തടയുന്നതിലും സർക്കാർ പരാജയപ്പെട്ടെന്നും കോടിക്കണക്കിന് രൂപയുടെ നികുതി നഷ്ടമുണ്ടായതായും ചൂണ്ടിക്കാട്ടിയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

റോജി എം ജോണാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകാനാകില്ലെന്ന് സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു.

വിഷയം ബജറ്റിൽ വന്നതാണന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കർ ശ്രദ്ധ ക്ഷണിക്കലിലേക്ക് കടന്നു. ഇതോടെയാണ് പ്രതിപക്ഷം എതിർപ്പുമായി രംഗത്തുവന്നത്. വിഷയം പുതിയതാണെന്നും ഗൗരവമുള്ളതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുമ്പും ഇതേ വിഷയത്തിൽ ചോദിച്ച ചോദ്യങ്ങൾക്കൊന്നും ധനമന്ത്രി മറുപടി നൽകിയിട്ടില്ല. ചർച്ച ഇല്ലെങ്കിൽ പിന്നെന്തിനാണ് നിയമസഭയെന്നും സതീശൻ ചോദിച്ചു. അടിയന്തര പ്രമേയ ചർച്ചയെ ഭയപ്പെടുന്ന ഭരണപക്ഷം ഇന്നലെ മുതൽ നാണം കെട്ടുനിൽക്കുകയാണെന്ന് പരിഹസിച്ച ശേഷം പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോകുകയായിരുന്നു.

Post a Comment

0 Comments