banner

അമ്മയുടെ ഒത്താശയോടെ അച്ഛൻ മകളെ മൂന്ന് വർഷത്തോളം ബലാത്സംഗം ചെയ്തു; അമ്മയെയും അച്ഛനെയും അറസ്റ്റ് ചെയ്തു

സ്വന്തം മകളെ ബലാത്സം​ഗം ചെയ്ത പിതാവും അതിന് ഒത്താശ ചെയ്ത അമ്മയും അറസ്റ്റിലായി. തന്നെ സ്വന്തം പിതാവ് മൂന്നു വർഷമായി ബലാത്സം​ഗത്തിനിരയാക്കുന്നെന്ന പതിനെട്ടുകാരിയുടെ പരാതിയിലാണ് നടപടി. ഹരിയാനയിലെ രേവാരിയിലാണ് സംഭവം. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് അച്ഛൻ ബലാത്സം​ഗം ചെയ്തിരുന്നതെന്നും അമ്മയോട് പരാതി പറയുമ്പോഴെല്ലാം പിതാവിന്റെ നടപടിയെ ന്യായീകരിക്കുന്ന നിലപടാണ് സ്വീകരിച്ചതെന്നും പെൺകുട്ടി പരാതിയിൽ വ്യക്തമാക്കുന്നു.

പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പെൺകുട്ടിക്ക് ചൊവ്വാഴ്ച പതിനൊന്നാം ക്ലാസിന്റെ പരീക്ഷയുണ്ടായിരുന്നു. എന്നാൽ ക്ലാസിലേക്ക് പോകുന്നതിന് പകരം പെൺകുട്ടി നേരെ പോലീസ് സ്റ്റേഷനിലേക്കാണ് പോയത്.ഇതോടെ പോലീസും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി. തുടർന്ന് വൈദ്യപരിശോധന നടത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.

പിതാവ് പീഡനത്തിനിരയാക്കുന്നതായി പെൺകുട്ടി അമ്മയോട് പരാതി പറയുമ്പോഴെല്ലാം ഭർത്താവിനെ പിന്തുണയ്ക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചിരുന്നത്. ഇതോടെ പിതാവിന്റെ പീഡനം തടയാൻ പെൺകുട്ടിക്ക് തന്നെ ശ്രമിക്കേണ്ടിവന്നു. എന്നാൽ എതിർത്തപ്പോഴെല്ലാം
കൈയും കാലും വെട്ടുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി ഇയാൾ മകളെ നിശബ്ദയാക്കുകയായിരുന്നു.

പ്രതികളായ അച്ഛനും അമ്മയ്ക്കും എതിരെ കേസെടുത്ത് പോലീസ് നടപടി തുടങ്ങി.ഇരുവർക്കുമെതിരെ 120 ബി, 344, 376 (2) 506, പോക്സോ ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിഷയം ഗൗരവമായി പരിശോധിച്ചുവരികയാണെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Post a Comment

0 Comments