banner

കൊല്ലത്ത് അമ്മയെയും മകനെയും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം : അമ്മയേയും മകനെയും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തേവലക്കരയിലാണ് സംഭവം. 

അരിനെല്ലൂർ സന്തോഷ് ഭവനിൽ ലില്ലി (65), മകൻ സോണി (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിനുള്ളിൽ പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ കിടന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ലില്ലിയുടെ വീട്ടിനുസമീപം പുകയുടെ ഗന്ധം ഉയർന്നത് സമീപവാസികൾ ശ്രദ്ധിച്ചിരുന്നു. എന്നാൽ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ചതിൻറെ ഗന്ധമാണെന്നാണ് ആദ്യം കരുതിയത്. 

പിന്നിട് വീടിൻ്റെ മേൽക്കൂരയിലൂടെ പുക എത്തിയതോടെ അയൽക്കാർ പോലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. ഇവർ നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിലാകെ തീയും പുകയും നിറഞ്ഞ അവസ്ഥയിലായിരുന്നു.

വാതിൽ തകർത്താണ് സംഘം അകത്ത് കയറിയത്. വീടിൻ്റെ ഗേറ്റും അകത്ത് നിന്ന് പൂട്ടിയിരുന്നു. ഹാളിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ നിന്ന് പെട്രോൾ ഒഴിച്ചുവെച്ചിരുന്ന കുപ്പിയും ലഭിച്ചിട്ടുണ്ട്. 

സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. സോണിക്ക് മാനസിക പ്രശ്നമുള്ളതായും പറയപ്പെടുന്നുണ്ട്. ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘങ്ങളാണ് തീ അണച്ചത്. തെക്കുംഭാഗം പോലീസ് അസ്വാഭാവിക മരണത്തിന്.

Post a Comment

0 Comments