banner

കൊല്ലത്ത് അമ്മയെ ജീവനോടെ കുഴിച്ചു മൂടിയ കേസിൽ മകന് ജീവപര്യന്തം തടവ് ശിക്ഷ

കൊല്ലം പട്ടത്താനത്ത് അമ്മയെ ജീവനോടെ കുഴിച്ച് മൂടിയ കേസില്‍ മകന് ജീവപര്യന്തം തടവ് ശിക്ഷ. പട്ടത്താനം സ്വദേശി സുനിലിനാണ് ജില്ലാ കോടതി ശിക്ഷ വിധിച്ചത്. സാവിത്രിയമ്മയെയാണ് മകന്‍ കൊലപ്പെടുത്തിയത്.

സ്വത്ത് തര്‍ക്കത്തെ തുര്‍ന്നാണ് കൊലപാതകം. കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നതില്‍ സുനിലിന്റെ സുഹൃത്തിന് മൂന്ന് വര്‍ഷം കഠിന തടവും കോടതി വിധിച്ചു. 

2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊലപാതകം നടന്ന ദിവസം സുനില്‍ മാതാവിനെ മര്‍ദ്ദിച്ച് അവശയാക്കി വീടിനുള്ളില്‍ കെട്ടി തൂക്കുകയായിരുന്നു.

സുഹൃത്തിന്റെ സഹായത്തോടെ മരിച്ചെന്ന് കരുതിയ സാവിത്രിയമ്മയെ വീട്ടു പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. അമ്മയെ കാണാനില്ലെന്ന് മറ്റൊരു മകനാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പറമ്പില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റ് മോര്‍ട്ടത്തില്‍ സാവിത്രി അമ്മയുടെ ശ്വാസകോശത്തില്‍ നിന്നും മണ്ണിന്റെ അംശം കണ്ടെത്തിയിരുന്നു. ജീവനോടെയാണ് സാവിത്രിയമ്മയെ കുഴിച്ചുമൂടിയതായി കണ്ടെത്തിയതും പ്രതികളെ പിടികൂടിയതും. 

Post a Comment

0 Comments