banner

വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ ഗർഭഛിത്രം നടത്തി; 32 കാരനായ ഡോക്ടർ അറസ്റ്റിൽ

തിരുവനന്തപുരം ( Ashtamudy Live News ) : വിഴിഞ്ഞത്ത് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. ആറ്റിങ്ങൽ സ്വദേശി സുബി എസ് നായർ (32) ആണ് അറസ്റ്റിലായത്. 

ദന്ത ഡോക്ടറായ പ്രതി വർക്കലയിൽ ഡെന്റൽ കെയർ സ്ഥാപനം നടത്തുന്നുണ്ട്.

കഴിഞ്ഞ വർഷം ജൂലായിലാണ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ സോഷ്യൽ മീഡിയ വഴി ഇയാൾ പരിചയപ്പെടുന്നത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി കോവളം ഉൾപ്പടെ നിരവധി സ്ഥലങ്ങളിലെത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. 

ഇതിനിടയിൽ വിദ്യർത്ഥിനിയുടെ നഗ്ന ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ പകർത്തുകയും ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭയപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചെന്നും പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ഇതിനിടയിൽ ഒരുതവണ പെൺകുട്ടി ഗർഭിണിയാകുകയും ഗർഭഛിത്രം നടത്തുകയും ചെയ്തതായി വിദ്യാർത്ഥിനിയുടെ മൊഴിയിൽ പറയുന്നു. വിവാഹ വാഗ്ദാനത്തിൽ നിന്ന് ഇയാൾ പിന്മാറിയതോടെയാണ് വിദ്യാർത്ഥിനി പരാതിയുമായി പോലീസിനെ സമീപിച്ചത്. 

പ്രതി നേരത്തെ വിവാഹിതനായിരുന്നെന്നും പിന്നീട് വിവാഹ ബന്ധം വേർപെടുത്തിയതായും പോലീസ് പറയുന്നു.

Post a Comment

0 Comments