banner

നാല് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം നടന്നത് നാലുമാസം മുൻപ്; വീട്ടുകാർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും വിവാഹം പെൺകുട്ടിയുടെ ആഗ്രഹത്തിന് വഴങ്ങി; അനഘയെ രാത്രിയാത്രകളിൽ കൂടെ കൂട്ടി മയക്കുമരുന്ന് കച്ചവടത്തിന് ഉപയോഗിച്ചു?; നവവധു തൂങ്ങി മരിച്ച സംഭവത്തിൽ യുവാവിനെതിരെ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ



എറണാകുളം : കലൂരിൽ ഭർതൃ വീട്ടിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ചേരാനെല്ലൂർ സ്വദേശി സാബുവിന്റെ മകൾ അനഘ ലക്ഷ്മി (23) നെ ഇക്കഴിഞ്ഞ ഏപ്രിൽ ഇരുപത്തിനാലാം തീയതി വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ അനഘ ആത്മഹത്യ ചെയ്യില്ലെന്നും അനഘയുടെ മരണം കൊലപാതകമാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

സംഭവത്തിൽ അനഘയുടെ ഭർത്താവ് കലൂർ സ്വദേശി രാകേഷിനെതിരെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. രാകേഷിന്റെ വഴിവിട്ട ജീവിതവും ഭർതൃ വീട്ടിലെ പീഡനവുമാണ് അനഘയുടെ മരണത്തിന് പിന്നിലെന്ന് ബന്ധുക്കൾ പറയുന്നു. നീണ്ട നാല് വർഷത്തെ പ്രണയത്തിന് ശേഷമാണ് അനഘയും രാകേഷും വിവാഹിതരായത്. 

നാല് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. അനഘയുടെ നിർബന്ധത്തിന് വഴങ്ങിയാണ് വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചത്.

അതേമയം രാകേഷ് മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നതായും ഇതിന്റെ പേരിൽ അനഘയും രാകേഷും നിരന്തരം വഴക്കിട്ടിരുന്നതായും ബന്ധുക്കൾ പറയുന്നു. രാകേഷ് നിരന്തരം യാത്രകൾ നടത്തിയിരുന്നു ഈ യാത്രകളിലൊക്കെ അനഘയെ നിർബന്ധിച്ച് കൂടെ കൂട്ടിയിരുന്നു. 

അനഘയെ മറയാക്കി ലഹരിമരുന്ന് വിൽപ്പന നടത്താനായിരുന്നു യാത്രകളെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments