banner

കുടുംബപ്രശ്‌നം, ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊന്നു, പെട്രോളൊഴിച്ച് സ്വയം തീകൊളുത്തിയ 56കാരന്‍ മരിച്ചു

തിരുവനന്തപുരം : ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന ശേഷം പെട്രോളൊഴിച്ച് തീകൊളുത്തിയ അമ്പത്തിയാറുകാരന്‍ മരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. മെഡിക്കല്‍ കോളേജിലെ സ്‌കൂള്‍ ഒഫ് നഴ്‌സിംഗ് ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് അലി അക്ബര്‍ ആണ് മരിച്ചത്.

ശരീരമാസകലം പൊള്ളലേറ്റ അലി അക്ബര്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. മാര്‍ച്ച് 30-ന് പുലര്‍ച്ചെ നാലോടെയാണ് നാടിനെ നടുക്കിയ സംഭവം. അരുവിക്കര വളവെട്ടിക്ക് സമീപം പുലിക്കുഴിയിലെ വീട്ടില്‍ മുംതാസിനെയും (47) ഭാര്യാമാതാവ് സഹീറയെയും (67) വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം അലി അക്ബര്‍ സ്വയം തീ കൊളുത്തുകയായിരുന്നു.

കടബാദ്ധ്യതകളും കുടുംബപ്രശ്‌നവുമാണ് കൃത്യത്തിന് പിന്നാലെ കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അലി അക്ബര്‍ എഴുതിയ എട്ടുപേജോളം വരുന്ന ആത്മഹത്യാക്കുറിപ്പില്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. ദാമ്പത്യപ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ ഇരുനിലവീട്ടില്‍ അലി അക്ബര്‍ മുകള്‍ നിലയിലും മുംതാസും മക്കളും ഉമ്മ സഹീറയ്‌ക്കൊപ്പം താഴത്തെ നിലയിലുമായിരുന്നു താമസം.

വിവാഹമോചനത്തിന് നെടുമങ്ങാട് കുടുംബ കോടതിയില്‍ പെറ്റിഷന്‍ നല്‍കിയിട്ടുണ്ട്.റംസാന്‍ നോമ്പിലായിരുന്ന മുംതാസ് ഭക്ഷണം തയ്യാറാക്കാനായി പുലര്‍ച്ചെ അടുക്കളയിലെത്തിയപ്പോള്‍ കാത്തുനിന്ന അലി അക്ബര്‍ കഴുത്തില്‍ വെട്ടുകയും തലയില്‍ ചുറ്റികയ്ക്ക് അടിക്കുകയും ചെയ്തു. ഓടിയെത്തിയ മാതാവ് സഹീറയെയും അലി അക്ബര്‍ വെട്ടുകയായിരുന്നു.

Post a Comment

0 Comments