banner

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച കേസിൽ കാമുകനും യുവതികളുമുൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ



തിരുവനന്തപുരം : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കാമുകനും നാല് സുഹൃത്തുക്കളും അറസ്റ്റിലായി. ആലുവയ്ക്ക് സമീപം ചൊവ്വര വെള്ളാരപ്പള്ളി ക്രിരേലി ഹൗസിൽ അജിൻസാം(23) ആണ് കാമുകൻ. ഇയാൾക്ക് സഹായങ്ങൾചെയ്തു കൊടുത്ത കാലടി കിഴക്കാപുറത്ത് കുടി വീട്ടിൽ അഖിലേഷ് (23), കിഴക്കുംഭാഗം കാഞ്ഞൂർ കാച്ചപ്പള്ളി വീട്ടിൽ ജെറിൻ (29), കിഴക്കുംഭാഗം കാഞ്ഞൂർ ഐക്കംപുറത്ത് പൂർണിമ നിവാസിൽ പൂർണിമ (21), വൈക്കം കായിപ്പുറത്ത് വീട്ടിൽ ശ്രുതി (25) എന്നിവരാണ് അറസ്റ്റിലായത്.

മാസങ്ങൾക്ക് മുൻപാണ് അജിസാം പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്നതും പ്രണയം നടിക്കുന്നതും. വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ കഴിഞ്ഞ 17 ന് നക്ഷത്രഹോട്ടലിലെത്തിക്കുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം നെയ്യാറ്റിൻകരയിലെ നക്ഷത്ര ഹോട്ടലിലാണ് എത്തിച്ചത്. പെൺകുട്ടിക്കു സംശയം വരാതിരിക്കാൻ ആണ് സുഹൃത്തുക്കൾ എന്ന വ്യാജേന യുവതികളെ ഒപ്പം കൂട്ടുന്നത്. അവിടെ വച്ച് അജിൻസാം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പിറ്റേന്ന് വീടിനു സമീപം പെൺകുട്ടിയെ എത്തിച്ച ശേഷം ഇവർ മടങ്ങി. അടുത്ത ദിവസം മുതൽ അജിൻസാമിന്റെ ഫോൺ സ്വിച്ച് ഒാഫ് ആയതോടെ സംശയം തോന്നിയ പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പാറശാല പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാലടിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments