banner

മാമുക്കോയ മരിച്ചത് എറണാകുളത്തായിരുന്നെങ്കിൽ കൂടുതൽ സിനിമാക്കാർ വന്നേനെ; 'ഞാൻ കൊച്ചിയിൽ പോയി മരിക്കാൻ ശ്രമിക്കും’; അർഹിച്ച ആദരവ് നൽകിയില്ലെന്ന് വിഎം വിനു



കോഴിക്കോട് : മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് നടൻ മാമുക്കോയയ്ക്ക് അർഹിച്ച ആദരവ് ലഭിച്ചില്ലെന്ന് സംവിധായകൻ വിഎം വിനു. നടന് അന്ത്യാജ്ഞലി അർപ്പിക്കാൻ പ്രമുഖരടക്കം പലരും വരാത്തതിൽ അനുസ്മരണ സമ്മേളനത്തിലാണ് വിമർശനം ഉന്നയിച്ചത്.

പലരുടെയും സിനിമയുടെ വിജയത്തിൽ മാമുക്കോയയും ഉണ്ടായിരുന്നുവെന്ന് ഓർക്കാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.പലരും വരുമെന്ന് കരുതിയെന്നും പക്ഷേ വന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായി എന്നും വിനു പറഞ്ഞു. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നു എന്നും താൻ എറണാകുളത്ത് പോയി മരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചികിത്സയിലായിരുന്ന മാമുക്കോയ ബുധനാഴ്ച ഉച്ചയ്ക്ക് 1.05നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്.മലപ്പുറം കാളികാവിൽ ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയ അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം.

Post a Comment

0 Comments