banner

പെരിയാര്‍ കടുവ സങ്കേതത്തില്‍ അരിക്കൊമ്പന്‍ തിരിച്ചെത്തിയതായി അധികൃതർ

പെരിയാര്‍ കടുവ സങ്കേതത്തില്‍ അരിക്കൊമ്പന്‍ തിരിച്ചെത്തിയതായി അധികൃതർ. മുല്ലക്കുടിയിലാണ് അരിക്കെമ്പന്‍ നിലയുറപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനിടയില്‍ അതിര്‍ത്തി കടന്ന് പോയിട്ടില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി. അരി കൊമ്പനെ തുറന്ന് വിടാന്‍ തീരുമാനിച്ചിരുന്നത് മുല്ലക്കുടിയിലായിരുന്നു. കാലവസ്ഥ പ്രതികൂലമായതിനാല്‍ മേധക്കാനത്ത് തുറന്ന് വിടുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി അതിര്‍ത്തിയില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വനമേഖലയില്‍ ചുറ്റിത്തിരിയുകയായിരുന്നു അരിക്കൊമ്പന്‍. രണ്ട് കിലോ മീറ്റര്‍ ഉള്ളിലേക്ക് കേരളത്തിന്റെ വനത്തില്‍ എത്തിയ കൊമ്പന്‍ പിന്നീട് അതിര്‍ത്തിയിലെത്തി തമിഴ്‌നാട് വനമേഖലയില്‍ സഞ്ചരിക്കുകയായിരുന്നു. ദിവസേന ഏഴ് മുതല്‍ എട്ട് കിലോ മീറ്റര്‍ വരെ കൊമ്പന്‍ സഞ്ചരിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ അരിക്കൊമ്പന്‍ പെരിയാര്‍ കടുവ സങ്കേതത്തിന് ഉള്ളില്‍ തന്നെയായിരുന്നു ഉള്ളത്. കടുവ സാങ്കേതത്തിലെ മുല്ലക്കുടി ഭാഗത്താണ് നിലവില്‍ കൊമ്പനുള്ളത്.

Post a Comment

0 Comments