banner

തർക്കത്തിനൊടുവിൽ മൺവെട്ടിയെടുത്ത് തുടരെ അടിച്ചു; ബോധം നഷ്ടമായ സാജുവിനെ പോലീസ് ആശുപത്രിയിലെത്തിച്ചത് പ്രിയങ്ക വിളിച്ചു പറഞ്ഞതോടെ; കൊല്ലത്തെ കൊലപാതകത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഇങ്ങനെ



കൊല്ലം : കടയ്ക്കലിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കടയ്ക്കൽ വെള്ളാർ വട്ടം കാറ്റാടിമുട് നന്ദു ഭവനിൽ സാജു (38) ഭാര്യയായ പ്രിയങ്കയുടെ അടിയേറ്റു ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി മരിച്ചത്. സാജു പ്രിയങ്ക ദമ്പതികൾ ഒന്നര വർഷത്തോളമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നു.

സാജുവിന്റെ ശല്യം പൊറുതിമുട്ടിയ പ്രിയങ്ക വീടുകൾ മാറി താമസിച്ചു വരികയായിരുന്നു എന്നാണ് പ്രിയങ്കയുടെ അമ്മ പറയുന്നത്. ഇക്കഴിഞ്ഞ 15 ദിവസങ്ങൾക്ക് മുമ്പ് കടയ്ക്കൽ സ്റ്റേഷനിൽ പ്രിയങ്ക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കട യ്ക്കൽ പോലീസ് ഇരുവരെയും വിളിച്ചുവരുത്തി മധ്യസ്ഥ ചർച്ചകൾക്കു ശേഷം സാജുവിനെ വിട്ടയച്ചതാണ്. സാജു കൊല്ലം ഓച്ചിറയിലെ ഒരു ഗ്യാസ് ഏജൻസി ജീവനക്കാരനാണ് കുറച്ചുദിവസമായി ജോലിക്ക് പോകാതെ വീട്ടിൽ തന്നെയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 

കടയ്ക്കൽ അർത്തിങ്ങലിൽ പ്രിയങ്കയും രണ്ടു മക്കളും ഇവരുടെ മാതാവും താമസമാക്കിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ഇന്ന് മൂന്നുമണിയോടെ കൂടി ഇരുവരും വാക്കുതർക്കത്തിലേർപ്പെടുകയും വഴക്ക് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. വീട്ടിൽ ഉണ്ടായിരുന്നു മൺവെട്ടിയെടുത്ത് പ്രിയങ്ക സാജുവിന്റെ തലയ്ക്കും പുറത്തും അടിക്കുകയായിരുന്നു ബോധമില്ലാതെ നിലത്തു വീണ സാജുവിനെ പ്രിയങ്കയുടെ വിളിച്ചറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കടയ്ക്കൽ പോലീസ് സ്ഥലത്തെത്തി സാജുവിനെ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തു..

Post a Comment

0 Comments