banner

ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്



തിരുവനന്തപുരം : ഡോ. വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ  പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടറുടെ പരിശോധനാ റിപ്പോര്‍ട്ട്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ അരുണ്‍ ജയിലിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. ആശുപത്രിയില്‍ കൊണ്ടു പോയി ചികിത്സിക്കേണ്ട മാനസിക പ്രശ്‌നങ്ങള്‍ സന്ദീപിന് ഇല്ലെന്നും എല്ലാ കാര്യങ്ങളെക്കുറിച്ചും സന്ദീപ് കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. താന്‍ ലഹരിക്ക് അടിമയല്ലെന്നാണ്  ജയില്‍ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞത്. സംഭവ ദിവസം മദ്യപിച്ചിരുന്നുവെന്നും  കരാട്ടെ പഠിച്ചിട്ടുള്ള തന്നെ നാട്ടുകാര്‍ മര്‍ദ്ദിച്ചുവെന്നും ജയില്‍ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു. നാട്ടുകാര്‍ പിന്തുടര്‍ന്നപ്പോള്‍ പൊലിസിനെ  വിളിച്ചു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നുവെന്നും സന്ദീപ് പറയുന്നു. സന്ദീപിനെ  കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണ സംഘം കോടതിയില്‍ നാളെ അപേക്ഷ നല്‍കും.;

Post a Comment

0 Comments