banner

കൊല്ലത്ത് സ്വകാര്യ മാളിലെ സിനിമ തീയറ്ററില്‍ അക്രമം; മറ്റൊരാള്‍ ബുക്ക് ചെയ്ത സീറ്റില്‍ ഇരിക്കാന്‍ ശ്രമിച്ചതിനെ ചൊല്ലി തർക്കം അക്രമത്തിലേക്ക്; 26കാരനായ പ്രതി അറസ്റ്റിൽ



കൊല്ലം : കരുനാഗപ്പള്ളിയില്‍ സ്വകാര്യ മാളിലെ സിനിമ തീയറ്ററില്‍ അക്രമം നടത്തിയ പ്രതിയെ കരുനാഗപ്പളളി പോലീസ് പിടികൂടി. കുലശേഖരപുരം, പുന്നക്കുളം, കുറവന്‍തറ കിഴക്കതില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖ് (26) ആണ് പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിലെ സ്വകാര്യ മാളില്‍ സിനിമ കാണാന്‍ എത്തിയ ഇയാള്‍, മറ്റൊരാള്‍ ബുക്ക് ചെയ്യ്ത സീറ്റില്‍ ഇരിക്കാന്‍ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. തിയറ്ററിന്‍റെ ഡ്യൂട്ടി ഓഫീസര്‍ സജിത്ത് എത്തി മാറി ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും അത് കൂട്ടാക്കാതെ ഇയാള്‍ സജിത്തിനെ അക്രമിക്കുകയായിരുന്നു. 

കൈയ്യില്‍ കരുതിയിരുന്ന കത്തിയുമായി സജിത്തിനു നേരെ വധ ഭീഷണിയുമായി ചാടി വീണ ഇയാളെ തടയാല്‍ ശ്രമിച്ച തീയറ്റര്‍ ജീവനക്കാരായ ആനീഷ്, അഭിജിത്ത്, അഖില്‍ എന്നീ യുവാക്കളെ ഇയാള്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പൊതു സ്ഥലത്ത് അക്രമകാരിയായി മാറിയ ഇയാളെ തടയാന്‍ ശ്രമിച്ച വിരോധത്തിലാണ് യുവാക്കളെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്ത് എത്തിയ കരുനാഗപ്പള്ളി പോലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും അനീഷിന്‍റെ പരാതിയില്‍ ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസ് രജിസറ്റര്‍ ചെയ്യ്ത് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യ്തു.

 കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സുജാതന്‍പിള്ള, ഷെമീര്‍, എസ്.സി.പി.ഒ രാജീവ്, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Post a Comment

0 Comments