banner

പ്രവാചകനെയും വിശുദ്ധ ഗ്രന്ഥത്തെയും അവഹേളിച്ചു!, മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ നാലുപേര്‍ക്ക് വധശിക്ഷ

റാവല്‍പിണ്ടി : മതനിന്ദ കേസില്‍ റാവല്‍പിണ്ടി ജില്ലാ കോടതി നാല് പേര്‍ക്ക് വധശിക്ഷ വിധിച്ചു. മുഹമ്മദ് നബിയെയും ഖുര്‍ആനെയും അവഹേളിക്കുന്ന ഉള്ളടക്കം പങ്കിട്ട നാലുപേരെയാണ് കോടതി കുറ്റക്കാരെന്ന് വിധിച്ചത്. 

ഫൈസാന്‍ റസാഖ്, അമിന്‍ റയീസ്, മുഹമ്മദ് റിസ്‌വാന്‍, വസീര്‍ ഗുല്‍ എന്നിവര്‍്ക്കാണ് വധശിക്ഷ വിധിച്ചത്. ഇതോടൊപ്പം നാലുപേര്‍ക്കും ഒരുലക്ഷം പാകിസ്താന്‍ രൂപ പിഴയൊടുക്കാനും റാവല്‍പിണ്ടി ജില്ലാ കോടതി ജഡ്ജി അഹ്സന്‍ മഹ്മൂദ് മാലിക് വിധിച്ചിട്ടുണ്ട്. അഞ്ചാം പ്രതിയെ കോടതി ഏഴ് വര്‍ഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും വിധിച്ചു. 

പ്രവാചക നിന്ദയും വിശുദ്ധ ഖുര്‍ആനിനെ അവഹേളിച്ചതും ഹീനവും പൊറുക്കാനാവാത്തതുമായ കുറ്റകൃത്യങ്ങളാണെന്നും ഇതില്‍ ഏര്‍പ്പെട്ടവര്‍ ഒരു ഇളവും ഇളവും അര്‍ഹിക്കുന്നില്ലെന്നും വിധിന്യായത്തില്‍ പറയുന്നു.

ഇസ്ലാമാബാദ് ആസ്ഥാനമായുള്ള തിങ്ക്- ടാങ്ക് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് സെക്യൂരിറ്റി സ്റ്റഡീസിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ കുറഞ്ഞത് 1,415 പേര്‍ക്കെതിരെ ദൈവനിന്ദ ആരോപിക്കുകയും അവരില്‍ 89 പേരെ വധിക്കുകയും ചെയ്തു. അതില്‍ 18 സ്ത്രീകളും 71 പുരുഷന്മാരുമാണുള്ളത്.

Post a Comment

0 Comments