banner

അടിസ്ഥാന സൗകര്യ കരാർ!, യുഎസുമായും സൗദി അറേബ്യയുമായും ഇന്ത്യ ചർച്ച നടത്തിയതായി റിപ്പോർട്ട്, ചർച്ച റെയിൽവേ, തുറമുഖം വിഷയങ്ങളിൽ

വാഷിങ്ടണ്‍ : റെയില്‍വേ റോഡുകളും തുറമുഖങ്ങളും ഉള്‍പ്പെടുന്ന അടിസ്ഥാന സൗകര്യ കരാറിനെക്കുറിച്ച് ഇന്ത്യയുമായി യുഎസും സൗദി അറേബ്യയും ചര്‍ച്ചകള്‍ നടത്തിയെന്ന് വ്യത്തങ്ങൾ അറിയിച്ചതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കൻ വാർത്താപോർട്ടലായ ആക്സിയോസിലും ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചൈനയുടെ സ്വാധീനം വളരുന്ന മിഡില്‍ ഈസ്റ്റില്‍ വൈറ്റ് ഹൗസ് മുന്നോട്ട് വെക്കുന്ന പ്രധാന പദ്ധതി ഈ പുതിയ പ്രൊജക്റ്റ് ആയിരിക്കും. മധ്യപൂര്‍വ്വേഷ്യയിലെ അറബ് രാജ്യങ്ങളുമായും ​ഗൾഫുമായും റെയിൽ വേ ബന്ധിപ്പിക്കും. ഇത് ഗൾഫിലെ തുറമുഖങ്ങൾ വഴി ഇന്ത്യയുമായി ബന്ധിപ്പിക്കുമെന്ന് റിപ്പോ‍ർട്ടുണ്ട്.

കഴിഞ്ഞ 18 മാസമായി നടന്ന I2U2 എന്ന ഫോറത്തിൽ യുഎസ്, ഇസ്രായേൽ, യുഎഇ, ഇന്ത്യ എന്നിവ ഉൾപ്പെടുന്ന രാജ്യങ്ങൾ ചേർന്ന് നടത്തിയ ചർച്ചയിലാണ് ഈ പദ്ധതിയുടെ ആശയം ഉണ്ടായതെന്നാണ് റിപ്പോർട്ട് പറയുന്നത്. മിഡിൽ ഈസ്റ്റിലെ സ്ട്രാറ്റജിക് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ ചർച്ച ചെയ്യുന്നതിനും ഈ മേഖലയിൽ ബെയ്ജിംഗിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിന് എതിരായി പ്രവർത്തിക്കുന്നതിനുമായി 2021 അവസാനത്തിലാണ് ഫോറം സ്ഥാപിതമായത്.

കഴിഞ്ഞ വർഷം നടന്ന I2U2 ഫോറത്തിൽ ഈ മേഖലകളിലെ റെയിൽവേ വഴി ബന്ധിപ്പിക്കുക എന്ന ആശയം ഇസ്രായേലാണ് ഉന്നയിച്ചത്. അടിസ്ഥാന സൗകര്യ പദ്ധതികളിൽ ഇന്ത്യയുടെ വൈദഗ്ധ്യം ഉപയോഗിക്കുകയെന്നതാണ് ആശയത്തിന്റെ ഭാഗമെന്ന് വൃത്തങ്ങൾ പറഞ്ഞു. സൗദി അറേബ്യയുടെ പങ്കാളിത്തം ഉൾപ്പെടുത്താനുള്ള ആശയം ബൈഡൻ ഭരണകൂടം വിപുലീകരിച്ചതായും റിപ്പോർട്ടുണ്ട്.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലെ ന്യൂഡൽഹിയിൽ നടക്കുന്ന ജി20 സമ്മേളനത്തിലേക്കുള്ള യാത്രയിലാണ്. ബൈഡൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും ചർച്ച നടത്തിയേക്കും.

Post a Comment

0 Comments