banner

ആലുവയില്‍ കുട്ടിയെ പീഡിപ്പിച്ച സംഭവം സങ്കടകരം!, കേരളത്തില്‍ ഇതൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്, മറ്റ് സംസ്ഥാനങ്ങളില്‍ ഇതൊന്നും പുറത്ത് അറിയാത്ത സ്ഥിതിയാണെന്ന് കെ കെ ശൈലജ

കൊച്ചി : ആലുവയില്‍ എട്ടുവയസ്സുകാരി പീഡനത്തിനിരയായ സംഭവം സങ്കടകരമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ടീച്ചര്‍. കേരളത്തില്‍ ഇതൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇതൊന്നും പുറത്ത് അറിയാത്ത സ്ഥിതിയാണെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. പ്രതികളെ കണ്ടെത്തി പിടികൂടണം. കേരള പൊലീസ് നല്ല നിലയില്‍ തന്നെ കേസില്‍ ഇടപെടുന്നുണ്ടെന്നും ശൈലജ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

ആലുവ ചാത്തന്‍പുറത്താണ് എട്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയ തട്ടികൊണ്ടുപോവുകയായിരുന്നു. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടിയെ സമീപത്തെ വയലില്‍ നിന്നും കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ചോരയൊലിച്ച നിലയില്‍ നാട്ടുകാരാണ് കുഞ്ഞിനെ ആദ്യം കണ്ടത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ആരോഗ്യ നില തൃപ്തികരമാണ്.

അതേസമയം കേസിലെ പ്രതി മലയാളിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് പ്രതിയെന്നും ജയില്‍വാസം അനുഭവിച്ചിട്ടുള്ളയാളാണെന്നും പൊലീസ് പറഞ്ഞു. പ്രതി തിരുവനന്തപുരം സ്വദേശിയാണെന്നും സൂചനയുണ്ട്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുണ്ടെന്ന് ആലുവ റൂറല്‍ എസ് പി വിവേക് കുമാര്‍ പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടെ കുട്ടി പുറത്തേക്ക് വരുന്നത് അയല്‍വാസിയായ സുകുമാരന്‍ ആണ് കണ്ടത്. സാക്ഷിയും കുട്ടിയും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്

Post a Comment

0 Comments