banner

റൂട്ട് കനാല്‍ സര്‍ജറിക്കായി കൊണ്ടുപോയ മൂന്നര വയസ്സുകാരൻ മരിച്ചു!, മലങ്കര ആശുപത്രിയില്‍ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍, വിശദീകരണവുമായി ആശുപത്രി മാനേജ്മെൻ്റ്


സ്വന്തം ലേഖകൻ
കുന്നംകുളം മലങ്കര ആശുപത്രിയില്‍ മൂന്നര വയസ്സുകാരൻ മരിച്ചു. കെവിൻ – ഫെല്‍ജ ദമ്ബതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയാണ് ആരോണ്‍. അതേസമയം, ചികിത്സാ പിഴവെന്ന് ആരോപിച്ച്‌ കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.

ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റൂട്ട് കനാല്‍ സര്‍ജറിക്കായാണ് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. തുടര്‍ന്ന് ഇന്ന് രാവിലെ 6 മണിയോടെ കുട്ടിയെ സര്‍ജറിക്കായി കൊണ്ടുപോയി. പതിനൊന്നരയോടെ ബന്ധുക്കള്‍ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ അതിന് തയാറായില്ല. പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.

ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം ഉണ്ടായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടത്തണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി. തഹസീല്‍ദാരുടെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടക്കുമെന്നാണ് വിവരം.

Post a Comment

0 Comments