banner

സർക്കാരിലേക്ക് പിടിച്ചേടുക്കേണ്ട മിച്ചഭൂമി മറിച്ചുവിറ്റു!, സിപിഎം മുൻ എം.എൽ.എ ജോർജ് എം തോമസിനെതിരെ തെളിവുകൾ, ലാൻഡ് ബോർഡ് റിപ്പോർട്ട് ഇങ്ങനെ


സ്വന്തം ലേഖകൻ
തിരുവനന്തപുരം : സർക്കാർ കണ്ടുകെട്ടേണ്ട മിച്ചഭൂമി 2001-ൽ മറിച്ചു വിറ്റെ കേസിൽ സിപിഎം നേതാവും മുൻ തിരുവമ്പാടി എംഎൽഎയുമായ ജോർജ് എം തോമസിനെതിരെ ലാൻഡ് ബോർഡ് റിപ്പോർട്ട്. അഗസ്റ്റിൻ എന്ന വ്യക്തിയ്‌ക്ക് 2001ൽ വിറ്റ ഈ ഒരേക്കർ ഭൂമി ഭാര്യയുടെ പേരിൽ തിരിച്ചു വാങ്ങിയതായും ലാൻഡ് ബോർഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

പിതാവിൻ്റെ മിച്ചഭൂമി തിരിച്ച് പിടിക്കാൻ ലാൻഡ് ബോർഡ് നടപടി തുടങ്ങിയത്തോടെ 2001ൽ അഗസ്റ്റിൻ എന്നയാൾക്ക് ഭൂമി കൈമാറി. പിന്നീട് 2022 ൽ ഇതേ ഭൂമി ഭാര്യയുടെ പേരിൽ ജോർജ് എം തോമസ് തിരിച്ച് വാങ്ങുകയായിരുന്നു. ഇതേ ഭൂമിയിൽ പുതിയ വീട് നിർമിക്കുകയും ചെയ്തു. കോടതിയെ കബളിപ്പിക്കാനുള്ള നീക്കമാണ് ജോർജ് നടത്തിയതെന്ന് കേസിലെ പരാതിക്കാരനായ സൈദലവി പറയുന്നു.

മിച്ച ഭൂമി ലാൻഡ് ബോർഡ് പിടിച്ചെടുക്കുന്നത് ഇല്ലാതാകുന്നതിന് വേണ്ടിയാണ് ഭൂമി മറിച്ച് വിറ്റതും പിന്നീട് ഭാര്യയുടെ പേരിൽ ഈ ഭൂമി വീണ്ടും സ്വന്തമാക്കിയതും. 2001-ൽ വിറ്റ ഭൂമി 2022-ലാണ്് തിരിച്ചു വാങ്ങിയത്. ഇതിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പരാതി വാസ്തവമാണെന്നും ഇവിടെ ഇരുനില വീടിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്നുമുള്ള റിപ്പോർട്ട് ലാൻഡ് ബോർഡ് നൽകിയത്. സംഭവത്തിൽ വിജിലൻസും അന്വേഷണം ആരംഭിച്ചു. ജോർജ് എം തോമസ് 16 ഏക്കറിൽ കൂടുതൽ മിച്ചഭൂമി കൈവശം വച്ചെന്നായിരുന്നു പരാതി.

Post a Comment

0 Comments