സ്വന്തം ലേഖകൻ
അടുത്തമാസം മുതൽ ഏകീകൃത കുർബാന നടപ്പാക്കിയില്ലെങ്കിൽ വൈദികരെ പുറത്താക്കുമെന്ന സീറോ മലബാർ സഭാ മേജർ ആർച്ചുബിഷപ്പ് റാഫേൽ തട്ടിലിൻ്റെ സർക്കുലറിനെതിരെ പ്രതിഷേധവുമായി ഇരങ്ങാലക്കുട രൂപതയിലെ 89 വൈദികർ. ഇക്കഴിഞ്ഞ ദിവസം ആർച്ചുബിഷപ്പ് തട്ടിലിൻ്റെ നീക്കത്തിനെതിരെ അഞ്ച് മെത്രാന്മാരും പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നു.
എറണാകുളം – അങ്കമാലി അതിരൂപതയ്ക്കെതിരെ സർക്കുലർ ഇറക്കി ആറരലക്ഷം വരുന്ന വിശ്വാസികളെയും 400ലധികം വരുന്ന വൈദികരെയും പൗരസ്ത്യസഭയിൽ ഇല്ലാത്ത നിയമസംഹിത ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നത് നിന്ദ്യവും പൈശാചികവും അപലപനീയവുമാണെന്ന് ഇരിങ്ങാലക്കുട വൈദികരുടെ പ്രതിഷേധക്കുറിപ്പിൽ പറയുന്നു. അധികാരത്തിൻ്റെ അപ്പക്കഷണങ്ങൾക്കു വേണ്ടി ഏത് ബോധ്യങ്ങളെയും മാറ്റിപ്പറയാനും ചങ്ങനാശ്ശേരി ലോബിയുടെ പാവകളായ മെത്രാന്മാർ അവർക്കു വേണ്ടി മാത്രം നിലകൊള്ളാനും തുടങ്ങിയതു മുതൽ സഭ ജീർണിക്കാൻ തുടങ്ങിയെന്ന് വൈദികർ കുറ്റപ്പെടുത്തുന്നു. വൈദികരോടും വിശ്വാസികളോടും സംവദിക്കാനും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും നട്ടെല്ലിന് ഉറപ്പില്ലാത്ത സീറോ മലബാർ സഭയിലെ ഇന്നത്തെ മെത്രാന്മാരുടെ സാന്നിധ്യം സഭയെ തളർത്തിയെന്നാണ് ആരോപണം.
ഏകീകൃത കുർബാന നടപ്പാക്കിയില്ലെങ്കിൽ വൈദികരെ പുറത്താക്കുമെന്ന ആർച്ചുബിഷപ്പ് റാഫേൽ തട്ടിലിൻ്റെ നിലപാടിനെതിരെ സിനഡ് അംഗങ്ങളായ മെത്രാന്മാർ തന്നെ പരസ്യമായി രംഗത്ത് എത്തിയിരുന്നു. മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര, മാർ എഫ്രേം നരികുളം, മാർ ജോസ് ചിറ്റൂപറമ്പിൽ, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരാണ് പ്രതിഷേധിച്ച് വിയോജനക്കുറിപ്പ് നൽകിയത്. ഏകീകൃത കുർബാന അർപ്പിക്കാത്തവരെ ‘മഹറോൻ’ ചൊല്ലി പുറത്താക്കുമെന്ന തീരുമാനം പുനഃ പരിശോധിക്കണമെന്നും മെത്രാന്മാർ ആവശ്യപ്പെട്ടു. ജൂലൈ മൂന്ന് മുതൽ ഏകീകൃത കുർബാന നടപ്പാക്കിയില്ലെങ്കിൽ വൈദികരെ പുറത്താക്കും എന്നായിരുന്നു മേജർ ആർച്ചുബിഷപ്പിൻ്റെ സർക്കുലർ.
മൂന്നുതരം കുര്‍ബാനരീതികളാണ് സീറോ മലബാര്‍ സഭയയിലെ രൂപതകളിലുള്ളത്. വൈദികന്‍ പൂര്‍ണമായും ജനങ്ങളെ അഭിമുഖീകരിച്ച് നടത്തുന്ന ജനാഭിമുഖ കുർബാന. രണ്ടാമത്തേത് വൈദികൻ മുഴുവൻ സമയവും അൾത്താരയ്ക്ക് അഭിമുഖമായി നിന്ന് കുർബാന ചൊല്ലുന്ന രീതി. മൂന്നാമത്തേത് ജനാഭിമുഖമായും അൾത്താരാഭിമുഖമായും കുർബാന ചൊല്ലുന്നത്. ഈ മൂന്ന് കുർബാന സമ്പ്രദായങ്ങളും ഒഴിവാക്കി ഏകീകൃത ശൈലിയിൽ കുർബാന അർപ്പിക്കണമെന്ന് മെത്രാന്മാരുടെ സിനഡ് തീരുമാനിച്ചതിനെതിരെയാണ് എറണാകുളം- അങ്കമാലി, ഇരങ്ങാലക്കുട അതിരുപതകളിൽ വിശ്വാസികളും വൈദികരും പ്രതിഷേധവുമായി രംഗത്ത് വന്നത്. ഈ രണ്ട് രൂപതകളിലും ജനാഭിമുഖ കുർബാനയാണ് നടക്കുന്നത്.
ഏകീകൃത കുർബാനയിൽ അന്ത്യശാസനം നൽകിക്കൊണ്ടുള്ള മാർ റാഫേൽ തട്ടിലിൻ്റെ സർക്കുലർ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ കഴിഞ്ഞ ഞായറാഴ്ച വായിക്കാൻ പോലും വൈദികർ തയ്യാറായില്ല. സർക്കുലർ കീറി ചവറ്റുകുട്ടയിലിട്ടും കത്തിച്ചും വിശ്വാസികൾ പലയിടത്തും പ്രതിഷേധിച്ചു. ചില പള്ളികളിൽ സർക്കുലറിനെ അനുകൂലിച്ചും എതിർത്തും വിശ്വാസികൾ എത്തിയതോടെ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments