banner

അശ്ലീല വീഡിയോ കണ്ട് 9 വയസുകാരിയെ സഹോദരൻ പീഡിപ്പിച്ച് കൊലപ്പെടുത്തി...!, 13-കാരനെ രക്ഷിക്കാൻ ശ്രമിച്ച അമ്മയെയും രണ്ട് സഹോദരിമാരെയും പ്രതിചേർത്ത് പൊലീസ്, സംശയത്തെ തുടർന്ന് ചോദ്യം ചെയ്തതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന ക്രൂരത


സ്വന്തം ലേഖകൻ
മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ടതിന് ശേഷം സഹോദരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സഹോദരൻ പിടിയിൽ. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് 9 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 13 കാരൻ പൊലീസ് പിടിയിലായത്. കുറ്റകൃത്യം മൂടിവയ്ക്കാൻ പ്രതിയെ സഹായിച്ച അമ്മയെയും രണ്ട് സഹോദരിമാരെയും പൊലീസ് പ്രതിചേർത്തു. സംഭവത്തിന് ശേഷം കൗമാരക്കാരന്റെ അമ്മയും 17 ഉം 18 ഉം വയസ്സുള്ള സഹോദരിമാരും ചേർന്ന് മൃതദേഹം സംഭവം നടന്ന മുറിയിൽ നിന്ന് മാറ്റുകയായിരുന്നുവെന്ന്  മധ്യപ്രദേശ് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഏപ്രിൽ 24 ന് മധ്യപ്രദേശിലെ രേവ ജില്ലയിലെ ഒരു വീടിന്‍റെ മുറ്റത്ത് ഒരു പെൺകുട്ടിയുടെ മൃതദേഹം കിടക്കുന്നതായി മധ്യപ്രദേശ് പൊലീസിന് വിവരം ലഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരിക്കുന്നു എന്ന് വ്യക്തമായതിനെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചത്.

സംഭവത്തിൽ സംശയം തോന്നിയ പൊലീസ് വീട്ടുകാരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റകൃത്യം പുറത്തറിഞ്ഞത്. മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ടതിനു ശേഷം 13 വയസ്സുള്ള സഹോദരൻ രാത്രിയിൽ  പെൺകുട്ടിയുടെ അരികിൽ വന്ന് കിടക്കുകയും തുടർന്ന് അവളെ ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം പിതാവിനോട് പറയുമെന്ന് പെൺകുട്ടി ഭീഷണിപ്പെടുത്തിയപ്പോൾ 13 കാരൻ കഴുത്ത് ഞെരിക്കുകയായിരുന്നു. പിന്നീട് അമ്മയെ ഉണർത്തുകയും അമ്മയോട് സംഭവം തുറന്നുപറയുകയും ചെയ്തു. അപ്പോഴും പെൺകുട്ടിക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയതോടെ പ്രതി വീണ്ടും കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കിയെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

സംഭവത്തിന് ശേഷം പ്രതിയുടെ മറ്റ് രണ്ട് സഹോദരിമാരും ഉണർന്ന് അന്വേഷണം വഴിതെറ്റിക്കാൻ കിടക്കയുടെ സ്ഥലം മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. പെൺകുട്ടി വിഷപ്രാണിയുടെ കടിയേറ്റാണ് മരിച്ചതെന്ന് വീട്ടുകാർ പൊലീസിനോട് കള്ളം പറഞ്ഞു. സാങ്കേതിക തെളിവുകൾ ശേഖരിച്ച് 50ഓളം പേരെ ചോദ്യം ചെയ്തതിന് ശേഷമാണ് പൊലീസിന് വ്യക്തമായ സംഭവത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്. കുടുംബാംഗങ്ങളുടെ മൊഴികളിലെ വൈരുദ്ധ്യവും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലാണ് പ്രതികൾ കുറ്റം സമ്മതിച്ചതെന്ന് രേവ എസ്പി പറഞ്ഞു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments