banner

പോലീസ് സ്‌റ്റേഷന് മുന്നിലൂടെ മണല്‍ കടത്ത്...!, ലോറിയുടെ കീനറായ ഡിഗ്രി വിദ്യാർത്ഥി ഇൻസ്റ്റാഗ്രാമിൽ റീല്‍സായി പോസ്റ്റി, റീച്ചായി കേരളാ പോലീസും സംഭവം കണ്ടു, മറ്റൊരു പോസ്റ്റിലൂടെ മാസ് മറുപടിയുമായി പോലീസ്


സ്വന്തം ലേഖകൻ
നിലമ്പൂര്‍ സ്‌റ്റേഷന് മുന്നിലൂടെ അനധികൃതമായി മണല്‍ കടത്തുന്നത് റീല്‍സാക്കി ചിത്രീകരിച്ച സംഘത്തിന് പോലീസിന്റെ ചുട്ടമറുപടി. സംഘത്തിന്റെ ടിപ്പര്‍ മണല്‍ സഹിതം പൊക്കി അകത്തിട്ടാണ് പോലീസ് മറുപടി നല്‍കിയത്. ഒപ്പം സംഘത്തെ മുഴുവന്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. അര്‍ദ്ധരാത്രി സമയത്ത് മണല്‍ കടത്തുകയാണ് പ്രതികളുടെ രീതി. ഇത്തരത്തില്‍ നിലമ്പൂര്‍ പോലീസ് സ്‌റ്റേഷന് മുന്നിലൂടെ മണലുമായുള്ള യാത്ര ചിത്രീകരിച്ചാണ് സിനിമ ഡയലോഗും ചേര്‍ത്ത് സംഘം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് പോലീസിനെ വെല്ലുവിളിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാനായിരുന്നു സംഘത്തിന്റെ ശ്രമം.

ലോറിയിലെ ക്ലീനറായി പ്രവര്‍ത്തിച്ചിരുന്ന ബിരുദ വിദ്യാര്‍ത്ഥിയാണ് ഇതിനു പിന്നില്‍. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മണല്‍ കടത്ത് സംഘം പിടിയിലായത്. ഷാമില്‍ ഷാന്‍, മര്‍വാന്‍, അമീന്‍, അല്‍ത്താഫ്, മുഹമ്മദ് സവാദ്, അബ്ദുല്‍ മജീദ്, സഹീര്‍ എന്നിവരെയാണ് നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഷാമില്‍ ഷാന്റെ ഉടമസ്ഥതയിലുള്ള ടിപ്പറിലാണ് മണല്‍ കടത്തിയത്. ക്ലീനറായ അമീനാണ് വീഡിയോ ചിത്രീകരിച്ചതും റീല്‍സാക്കി ഷാമില്‍ ഷാന്റെ ‘വണ്ടിഭ്രാന്തന്‍ കെ.എല്‍ 71’ എന്ന അക്കൗണ്ടുമായി ടാഗ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യ്തതും.

വീഡിയോ ചിത്രീകരിക്കുന്ന സമയം ഉടമസ്ഥനായ ഷാമില്‍ ഷാനും ടിപ്പറിലുണ്ടായിരുന്നു. ഷാമില്‍, അല്‍ത്താഫ് എന്നിവര്‍ മുമ്പും മണല്‍ക്കടത്ത് കേസില്‍ ഉള്‍പ്പെട്ടവരാണ്. ടിപ്പര്‍ പിടികൂടുന്നതും പ്രതികളെ അറസ്റ്റ് ചെയ്യുതുമെല്ലാം റീല്‍സാക്കി പോലീസും സോഷ്യല്‍മീഡിയ പേജില്‍ പങ്കുവച്ചിട്ടുണ്ട്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments