banner

കൊടുംകുറ്റവാളി ഗുരു സിദ്ദപ്പ വാഘ്മാരെയുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്...!, കാമുകി ചമഞ്ഞ് കൂടെക്കൂടിയതോടെ ഗുണ്ട സാധാരണ വേഷം ഉപേക്ഷിച്ച് ടീ-ഷര്‍ട്ടും ജീന്‍സും ഉൾപ്പെടെയുള്ള ഫാഷന്‍ വസ്ത്രങ്ങള്‍ ധരിക്കാൻ തുടങ്ങി, മദ്യപിച്ച് മയക്കിക്കിടത്തിയ ശേഷം കൊലയാളികളെ വിളിച്ച് വരുത്തിയതും യുവതി, വാഘ്മാരെയുടെ കൊലപാതകത്തിൽ പോലീസിന് തുമ്പായത് ഗൂഗിള്‍ പേ, സിനിമാക്കഥകളെ വെല്ലും ഈ കൊലപാതകഥ

Published from Blogger Prime Android App
സ്വന്തം ലേഖകൻ
മുംബൈ : മുംബൈയിലെ വര്‍ളിയില്‍ കൊടുംകുറ്റവാളി ഗുരു സിദ്ദപ്പ വാഘ്മാരെയെ കൊലപ്പെടുത്തിയത് ഹണിട്രാപ്പില്‍ കുരുക്കിയെന്ന് പൊലീസ്. കാമുകിയായി ചമഞ്ഞ് ഒപ്പംകൂടിയ യുവതിയുടെ സഹായത്തോടെയെന്ന് വാഘ്മാരെയെ വര്‍ളിയിലെ സോഫ്റ്റ് ടച്ച് സ്പായില്‍വച്ച് കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ രണ്ടുപേരെയും വാഘ്മാരെയുടെ കൂടെ കാമുകി ചമഞ്ഞ് കൂടിയ മേരി ജോസഫ് എന്ന യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് ആസൂത്രിതകൊലപാതകമെന്ന് വ്യക്തമായത്.

ജൂലൈ 24നായിരുന്നു വാഘ്മാരെയുടെ കൊലപാതകം. വര്‍ളിയിലെ സോഫ്റ്റ് ടച്ച് സ്പായില്‍ വെച്ച് രണ്ട് പേര്‍ ചേര്‍ന്ന് 25 പ്രാവശ്യം കുത്തി കൊലപ്പെടുത്തുകയായിരുന്നു. രണ്ട് ദിവസത്തിനിടെ ക്രൈം ബ്രാഞ്ച് കൊലയാളികളായ ഫിറോസ്, സാഖിബ് അന്‍സാരി എന്നിവരെ അറസ്റ്റ് ചെയ്തു. സ്പാ ഉടമയായ സന്തോഷ് ഷെരീക്കര്‍ എന്നയാളാണ് കൊലയാളികളെ നിയോഗിച്ചത് എന്നും വ്യക്തമായി.

നിരവധി തവണ വധശ്രമം നടത്തിയിട്ടും ഇവര്‍ക്ക് വാഘ്മാരെയെ കൊലപ്പെടുത്താനായില്ല. ജൂലൈ 24ന് പുലര്‍ച്ചെ മേരി ജോസഫ് വാഘ്മാരെയും കൂട്ടി സ്പായിലേക്ക് പോയി. ഇവിടെവെച്ച് ഇവര്‍ വാഘ്മാരെയെ മദ്യപിച്ച് മയക്കിക്കിടത്തിയ ശേഷം കൊലയാളികളെ വിളിച്ച് വരുത്തുകയായിരുന്നു. കൊലപാതക വിവരം രാവിലെ ഇവര്‍ തന്നെയാണ് പുറത്തറിയിച്ചത്.

മേരി ജോസഫ് എന്ന യുവതി വാഘ്മാരെയെ ഹണി ട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യയും കുട്ടികളുമുള്ള വാഘ്മാരെക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. സന്തോഷ് ഷെരീക്കറിന്റെ നിര്‍ദേശപ്രകാരം മേരി ജോസഫ് വാഘ്മാരെയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇവര്‍ പലപ്പോഴും ഒരുമിച്ച് കഴിഞ്ഞു.

വാഘ്മാരെയുടെ വീട്ടില്‍ മേരി ജോസഫ് വന്ന് താമസിച്ചതായി ഭാര്യ വെളിപ്പെടുത്തിയിരുന്നു. സാധാരണ രീതിയില്‍ വസ്ത്രം ധരിച്ചിരുന്ന വാഘ്മാരെ, കൊല്ലപ്പെടുന്നതിന് ഏതാനും ആഴ്ചകള്‍ മുമ്പ് മുതല്‍ ടീ-ഷര്‍ട്ടും ജീന്‍സും ഉള്‍പ്പെടെ ഫാഷന്‍ വസ്ത്രങ്ങള്‍ ധരിച്ചുതുടങ്ങി. മേരി സമ്മാനമായി നല്‍കിയതായിരുന്നു ഇവ. ഇങ്ങനെ ഇവര്‍ വാഘ്മാരെയുടെ വിശ്വാസം പിടിച്ചുപറ്റി.

നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ ആളാണ് വാഘ്മാരെ. ശത്രുക്കളുടെ പേര് കാലില്‍ പച്ചകുത്തുന്ന സ്വഭാവം ഇയാള്‍ക്കുണ്ടായിരുന്നു. സ്പാ ഉടമയായ സന്തോഷ് ഷെരീക്കറും വാഘ്മാരെയും തമ്മില്‍ ഒരിക്കല്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഷെരീക്കര്‍ കൊലയാളികളെ നിയോഗിച്ചത്. വാഘ്മാരെയെ വശീകരിച്ച് വിവരങ്ങള്‍ ലഭ്യമാക്കാന്‍ മേരി ജോസഫിനെ നിയോഗിക്കുകയും ചെയ്തു. ആറ് ലക്ഷം രൂപയാണ് ഷെരീക്കര്‍ ഇതിനായി കൊലയാളി സംഘത്തിന് നല്‍കിയത്.

കൊലക്ക് മുമ്പ് സ്പാക്ക് പുറത്തെ ഒരു ഗുഡ്ക കടയില്‍ നിന്ന് കൊലയാളികളിലൊരാളാള്‍ ഗുഡ്ക വാങ്ങിയിരുന്നു. ഇതിന്റെ പണം ഗൂഗിള്‍ പേ വഴിയാണ് നല്‍കിയത്. ഈ അക്കൗണ്ടുമായി ബന്ധപ്പെട്ട നമ്പര്‍ അന്വേഷിച്ചാണ് പൊലീസ് അതിവേഗം കൊലയാളികളിലേക്കെത്തിയത്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments