banner

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന 129 ഖണ്ഡികകൾ വെട്ടിനീക്കി സര്‍ക്കാര്‍..!, തീരാത്ത അനാസ്ഥ 21 ഖണ്ഡികകള്‍ ഒഴിവാക്കാനുള്ള വിവരാവകാശ കമ്മീഷണറുടെ നിര്‍ദ്ദേശം മറയാക്കി, ഒഴിവാക്കിയ ഭാഗങ്ങളിൽ ക്രൂര ലൈംഗിക അതിക്രമങ്ങളുടെ വിവരങ്ങള്‍


സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കടുംവെട്ട് നടത്തിയ സംസ്ഥാന സര്‍ക്കാര്‍ ആരെ രക്ഷിക്കാനാണ് ശ്രമം നടത്തിയതെന്ന ചോദ്യം ശക്തമാകുന്നു. വിവരാവകാശ കമ്മീഷണര്‍ നിര്‍ദേശിച്ചതിന് ഘടകവിരുദ്ധമായി വന്‍ കടുംവെട്ടു തന്നെയാണ് സര്‍ക്കാര്‍ നടത്തിയത്. പുറത്തുവിടരുതെന്ന് നിര്‍ദേശിക്കാത്ത ഭാഗങ്ങളും സര്‍ക്കാര്‍ സമര്‍ത്ഥമായി ഒളിപ്പിച്ചു. കൂടുതല്‍ പേജുകള്‍ പൂഴ്ത്തിവെച്ചു ശരിക്കും സെന്‍സര്‍ ചെയ്ത റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്.

അഞ്ച് പേജുകളിലെ 11 ഖണ്ഡികകളാണ് മുന്നറിയിപ്പില്ലാതെ സര്‍ക്കാര്‍ ഒഴിവാക്കിയത്. 49 മുതല്‍ 53 വരെ പേജുകള്‍ അധികമായി ഒഴിവാക്കിയതായാണ് കണ്ടെത്തല്‍. 97 മുതല്‍ 107 വരെയുള്ള 11 ഖണ്ഡികകളാണ് നീക്കിയത്. ഈ പേജുകള്‍ ഒഴിവാക്കുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നില്ല. ഏറ്റവും ക്രൂരമായ ലൈംഗികാതിക്രമ വിവരങ്ങള്‍ ഉള്‍പ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയവയില്‍ പെടുന്നത്. ഈ അതിക്രമങ്ങള്‍ക്ക് മേല്‍ സര്‍ക്കാറിനും പോലീസിനും നടപടി സ്വീകരിക്കാന്‍ പര്യാപ്തമായത് ഉണ്ടായിരുന്നു. എന്നിട്ടും എന്തിനാണ് പുറത്തുവിടാതെ രഹസ്യമാക്കിയത് എന്ന ചോദ്യമാണ് ഉയരുന്നത്.

വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കീം 21 ഖണ്ഡികകള്‍ ഒഴിവാക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആകെ 129 ഖണ്ഡികകളാണ് വെട്ടിമാറ്റിയത്. വിവരാവകാശ കമ്മീഷണര്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ട വിവരങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്. ഗുരുതര വീഴ്ചയാണ് സര്‍ക്കാരില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.
 
വിവരാവകാശ കമ്മീഷണര്‍ പുറത്തു വിടരുതെന്ന് നിര്‍ദ്ദേശിച്ച ഭാഗങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. 48ാം പേജിലെ 96ാം ഖണ്ഡിക പുറത്തുവിടരുതെന്ന് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ ഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ പേജില്‍ സ്വകാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന വിവരങ്ങളില്ല. ഇതോടെ സുപ്രധാന വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചുവെന്നാണ് ആക്ഷേപം.

വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി അപേക്ഷകര്‍ക്ക് നല്‍കിയ അറിയിപ്പിലും ഈ ഭാഗം ഒഴിവാക്കുന്നത് വ്യക്തമാക്കിയിരുന്നില്ല. സ്വകാര്യതയെ മാനിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്ന് സര്‍ക്കാര്‍ വിശദീകരണം. സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കാന്‍ വിവരവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കൂടുതല്‍ പാരഗ്രാഫുകള്‍ ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

നേരത്തെ അഡ്വ. ഹരീഷ് വാസുദേവനാണ് ഈ വിഷയം ഉന്നയിച്ചു രംഗത്തുവന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പുറത്തുവിട്ടതിലും കടുംവെട്ട് ഉണ്ടായിട്ടുണ്ടെന്നാണ് അഡ്വ. ഹരീഷ് വാസുദേവന്‍ ആരോപിച്ചത്. വിവരാവകാശ കമ്മീഷണന്‍ പുറത്തുവിടാനാമെന്ന് അനുമതി നല്‍കിയ കാര്യങ്ങള്‍ പോലും പുരത്തുവിടാതെ സര്‍ക്കാര്‍ കൂടുതല്‍ പേജുകള്‍ അട്ടിമറിച്ചു എന്നാണ് ഹരീഷിന്റെ ആരോപണം. സിനിമാ രംഗത്തെ പവര്‍ഗ്രൂപ്പിനെ സഹായിക്കാനെന്ന് ഈ നീക്കമെന്ന സംശയവും ശക്തമാണ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഏറ്റവും സുപ്രധാനമായ പാരഗ്രാഫ് 96 ആണെന്നും ഹരീഷ് പറയുന്നു. ‘മുന്നില്‍ വന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ലൈംഗികപീഡനം നടത്തിയത് സിനിമാ മേഖലയിലെ വളരെ പ്രശസ്തരായ ആളുകളാണ്, അത് കമ്മീഷന് ബോധ്യമുണ്ട്, അവരുടെ പേരുകളും കമ്മീഷന് മുന്‍പാകെ പറയപ്പെട്ടു’ എന്നതാണ് 96 ആം പാര. ഇതാണ് മറയ്ക്കണമെന്നു കമ്മീഷന്‍ പറഞ്ഞത്. എന്തിന്? ഇതിലെന്ത് സ്വകാര്യത? അപ്പോള്‍ സ്വകാര്യതയുടെ പേരില്‍ സര്‍ക്കാര്‍ മറച്ച പാരഗ്രാഫുകളുടെ കാര്യത്തിലും സംശയം ഉണ്ടാവുന്നു.

ആ പ്രമുഖ പ്രതികളുടെ വിവരങ്ങളും കമ്മീഷന്റെ കണ്ടെത്തലുകളുമാണ് ഇതിനു ശേഷമുള്ള 11 പാരഗ്രാഫുകളിലുള്ളത് (97-108). ജൂലൈ 18 നു സര്‍ക്കാര്‍ തന്നെ കൊടുക്കാന്‍ നിശ്ചയിച്ച ആ 11 നിര്‍ണ്ണായക പാരഗ്രാഫുകള്‍ ആഗസ്ത് 19 ആയപ്പോഴേക്ക് ഉത്തരവിന് വിരുദ്ധമായി അട്ടിമറിയിലൂടെ പൂഴ്ത്തി വെച്ചത് ആരെ സഹായിക്കാന്‍? ഉത്തരവ് പ്രകാരം നല്‍കേണ്ട 97-108 പാരകള്‍ റിപ്പോര്‍ട്ടിന്റെ കൂടെ കിട്ടാത്ത കാര്യം മാധ്യമങ്ങള്‍ പരാതിപ്പെട്ടിട്ടില്ല . ഈ അട്ടിമറിയുടെ വിശദാംശങ്ങള്‍ മനസിലാകാന്‍ ആ പാരഗ്രാഫുകള്‍ കൂടി സര്‍ക്കാര്‍ പുറത്തുവിടണം. ജൂലൈ 18 ലെ ഉത്തരവ് അനുസരിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണം. ഈ ഒളിച്ചുകളി ഇനി പറ്റില്ലെന്നും അഡ്വ ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷവും ഒരുങ്ങുകയാണ്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പവര്‍ ലോബിയിലുള്ളവരുടെ പേര് പുറത്ത് വിടണമെന്ന ആവശ്യമാണ് പ്രധാനമനായും പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയ കോണ്‍ക്ലേവ് ഹേമ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാവില്ലെന്നും സര്‍ക്കാരിന് നിയമ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനാവില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു.

സിനിമാ മേഖലയില്‍ നിന്നടക്കം സര്‍ക്കാര്‍ നടപടി വൈകുന്നതില്‍ പ്രതിഷേധം ശക്തമായിരിക്കെ പൊതു അഭിപ്രായത്തിനൊപ്പം ചേര്‍ന്ന് നിന്ന് പ്രതിഷേധം ശക്തമാക്കാന്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കോണ്‍ക്ലേവ് നടത്തുകയാണെങ്കില്‍ പരിപാടിയില്‍ നിന്ന് മാറി നില്‍ക്കാനും യുവജന സംഘടനകളുടെയും മഹിളാ കോണ്‍ഗ്രസിന്റെയുമെല്ലാം നേതൃത്വത്തില്‍ സമര പരിപാടികള്‍ നടത്താനും യുഡിഎഫില്‍ ആലോചനയുണ്ട്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments