banner

'മകന് 9 വയസേ ആയിട്ടുള്ളൂ. അവന് കാര്യങ്ങൾ പൂർണമായും മനസിലാക്കാൻ സമയമെടുക്കും'...!, മുഴുവൻ തെറ്റുകളും എന്റെ ഭാഗത്ത്, വിവാഹമോചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് വിജയ് യേശുദാസ്


സ്വന്തം ലേഖകൻ
എറണാകുളം : വിവാഹമോചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഗായകൻ വിജയ് യേശുദാസ്. മാതാപിതാക്കളെ പറഞ്ഞുമനസിലാക്കാൻ സമയമാവശ്യമാണ്. മക്കൾ എല്ലാ തീരുമാനത്തിലും തങ്ങളെ പിന്തുണക്കുന്നുണ്ടെന്നും വിജയ് പറയുന്നു. ദർശനയാണ് വിജയ്‌യുടെ മുൻഭാര്യ. ധന്യ വർമക്ക് നൽകിയ അഭിമുഖത്തിലാണ് സ്വകാര്യജീവിതത്തെ കുറിച്ചുള്ള വിജയ്‌യുടെ തുറന്നുപറച്ചിൽ.

‘എന്റെയും ദർശനയുടെയും ഭാഗത്ത് നിന്നും നല്ല സാഹചര്യത്തിലൂടെ തന്നെയാണ് കടന്നുപോവുന്നത്. എന്നാൽ, മാതാപിതാക്കൾ ഇങ്ങനെയുള്ള കാര്യങ്ങൾ പൂർണമായും മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാനാവില്ല. അതിന് അതിന്റേതായ സമയം ആവശ്യമാണ്. എന്തൊക്കെയായാലും അവരെ സംബന്ധിച്ച് ഇതെല്ലാം അൽപ്പം സങ്കടകരമായ കാര്യമാണ്. എത്ര വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞാലും ലൈംലൈറ്റിൽ നിൽക്കുമ്പോൾ ഇത്തരം കാര്യങ്ങൾ മൂടി വയ്ക്കാൻ സാധിക്കില്ല. പ്രത്യേകിച്ച് സോഷ്യൽ മീഡിയ കൂടിയുള്ള സമയത്ത്. ഇതിനെ കുറിച്ച് അധികം ഞാനെവിടെയും സംസാരിച്ചിട്ടില്ല. കാരണം മാതാപിതാക്കളെ ഇനിയും ഇക്കാര്യത്തിൽ വേദനിപ്പിക്കാന ഞാൻ ആഗ്രഹിക്കുന്നില്ല’- വിജയ് പറഞ്ഞു.

‘മക്കൾക്ക് ഞങ്ങളുടെ സാഹചര്യം മനസിലാക്കാനുള്ള പ്രായമായി. പ്രത്യേകിച്ചും മകൾ ഇത്തരം കാര്യങ്ങൾ മനസിലാക്കാനുളള പക്വതയായിട്ടുണ്ട്. എന്നാൽ, മകന് 9 വയസേ ആയിട്ടുള്ളൂ. അവന് കാര്യങ്ങൾ പൂർണമായും മനസിലാക്കാൻ സമയമെടുക്കും. എന്നാലും അവനും ചെറിയ രീതിയിൽ കാര്യങ്ങൾ ഓരോന്ന് ചോദിച്ചു വരുന്നുണ്ട്. എങ്കിലും രണ്ടു പേരും എന്നെയും ദർശനയെയും പിന്തുണക്കുന്നുണ്ട്. അവർക്ക് ഞങ്ങളെ കുറച്ചുകൂടി മനസിലാകും. എന്നാൽ, മാതാപിതാക്കളെ അത് മനസിലാക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്.

എന്റെ ഭാഗത്താണ് തെറ്റുകൾ സംഭവിച്ചത്. നമ്മളാണ് തെറ്റുകാർ എന്ന് പറഞ്ഞു നടക്കേണ്ട എന്ന് പറയുന്നവരുണ്ടാകും. എന്നാൽ, ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിലൊരു അർത്ഥമില്ല. ഏതൊരു ബന്ധത്തിലും പ്രതീക്ഷകളാണ് എപ്പോഴും പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്’- വിജയ് കൂട്ടിച്ചേർത്തു. 2007ലാണ് വിജയ് യേശുദാസും ദർശനയും ഇരുവരും വിവാഹിതരായത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. 5 വർഷത്തിന്റെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇരുവരും തമ്മിലുള്ള വിവാഹമോചന വാർത്തകളെ കുറിച്ച് നേരത്തെയും വാർത്തകൾ വന്നിരുന്നെങ്കിലും ഇതിൽ വിജയ് പരസ്യപ്രതികരണമൊന്നും നടത്തിയിരുന്നില്ല.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments