banner

വസ്ത്രങ്ങളെല്ലാം തിരഞ്ഞെടുക്കുന്നത് അമ്മ...!, പക്ഷേ തെറി കേൾക്കുന്നത് താനാണെന്ന് ഹണി, സുന്ദരിയായി ഒരുങ്ങുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി ഹണിറോസ്


സ്വന്തം ലേഖകൻ
കൊച്ചി : സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഒരുപോലെ മിന്നുന്ന താരമാണ് ഹണിറോസ്.താരത്തിൻറെ ചിത്രങ്ങൾക്കും വിഡിയോകൾക്കും നിരവധി ആരാധകരാണുള്ളത്.കേരളത്തിലെ ഉദ്ഘാടനങ്ങളുടെ ബ്രാന്റ് അംബാസിഡർ എന്നാണ് ഇന്ന് ഹണി റോസ് അറിയപ്പെടുന്നത്.20 വർഷങ്ങൾക്ക് മുൻപ് വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി മികച്ച കഥാപാത്രങ്ങൾ ചെയ്തു.

തൊടുപുഴക്കാരിയായ ഹണിയുടെ കൂടെ എല്ലായിപ്പോഴും അച്ഛൻ വർഗീസ് തോമസിനെയും അമ്മ റോസ് വർഗീസിനെയും കാണാം. മകൾക്കൊപ്പം നിഴൽപോലെ നടന്ന് സംരക്ഷിക്കുന്ന മാതാപിതാക്കളാണ് ഹണിയുടെ ശക്തിയും ധൈര്യവും. തെന്നിന്ത്യയിലെയും സോഷ്യൽമീഡിയയിലെയും മിന്നും താരമായതിനാൽ ഒട്ടേറെ ഉദ്ഘാടനപരിപാടികൾക്ക് ഹണി പങ്കെടുക്കാറുണ്ട്.

താരത്തിന്റെ സ്റ്റൈലിഷ് ഡ്രസുകളും മേക്കപ്പും ഇതോടൊപ്പം ചർച്ചയാവാറുണ്ട്. ഇടയ്ക്ക് ഈ വസ്ത്രധാരണം ആളുകൾ വിമർശിക്കാറും വലിയ രീതിയിൽ ട്രോളുകൾക്കും കാരണമാകാറുണ്ട്. എന്നാൽ ഇതിലൊന്നും ഹണി പ്രതികരിക്കാറില്ല. അപ്പോഴൊക്കെ ഹണിയുടെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് ആരാണെന്ന് ആരാധകർ ചോദിക്കാറുണ്ട്.

എന്നാലിതാ അതിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. ഹണിയുടെ വസ്ത്രങ്ങളൊക്കെ തിരഞ്ഞെടുക്കുന്നത് അമ്മ റോസ് വർഗീസാണത്രേ. ‘ എന്റെ കോസ്റ്റിയൂമിന്റെ ഉത്തരവാദി അമ്മയാണ്. പക്ഷേ തെറി കേൾക്കുന്നത് താനാണെന്ന് ഹണി പറയുന്നു. ഹണിക്ക് വസ്ത്രം വാങ്ങുന്നതും സെലക്ട് ചെയ്യുന്നതും അതിന് പിറകിൽ കഷ്ടപ്പെടുന്നതുമെല്ലാം ഞാനാണെന്ന് റോസ് വർഗീസ് പറയുന്നു.

പക്ഷേ എന്റെ പേര് അവൾ എവിടേയും പറയാറില്ല. എന്തുകൊണ്ടാണ് പറയാത്തതെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ ചിരിക്കുക മാത്രമാണ് ചെയ്തത്. ഫാഷൻ സെൻസ് ജനിച്ചപ്പോൾ മുതൽ എനിക്കുണ്ട്. ഹണി എപ്പോഴും ഒരുങ്ങി ഏറ്റവും ടോപ്പായി നിൽക്കണമെന്ന് എനിക്കുണ്ട്. കുഞ്ഞിലെ മുതൽ എല്ലായിടത്തും ഹണിയെ നന്നായി ഒരുക്കിയാണ് ഞാൻ കൊണ്ടുപോയിരുന്നതെന്നും അമ്മ റോസ് വർഗീസ് കൂട്ടിച്ചേർത്തു. എനിക്ക് മേക്കപ്പ് ചെയ്ത് തരാൻ ഹണിക്ക് ഇഷ്ടമല്ല. ഞാൻ സാരി ഉടുക്കാറില്ല. പക്ഷെ ഹണി നന്നായി സാരിയുടുക്കും. കല്യാണത്തിന്റെ അന്ന് മാത്രമാണ് ഞാൻ സാരി ഉടുത്തതെന്നും അമ്മ പറയുന്നു.

അതേസമയം ശരീരസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി അത്യാവശ്യം മിനുക്ക് പണികളൊക്കെ ചെയ്യുന്ന ആളാണ് താൻ എന്ന് നടി നേരത്തെ തുറന്നു പറഞ്ഞിരുന്നു. അത് വെളുക്കാൻ അല്ല,സ്‌കിൻ ബെറ്ററായി ഇരിക്കുന്നതിന് വേണ്ടിയാണെന്നും താരം പറഞ്ഞിരുന്നു.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments