banner

ഓടുന്ന ട്രെയിനിൽനിന്ന് കോച്ച് മാറിക്കയറാൻ ചാടിയിറങ്ങി...!, ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ട് വയോധികൻ, കമിഴ്ന്ന് കിടക്കാൻ ആവശ്യപ്പെട്ട് പൊലീ​സ്, ഏണസ്റ്റിന് ഇത് പുതുജീവൻ


സ്വന്തം ലേഖകൻ
പാറശ്ശാല : ഓടുന്ന ട്രെയിനിൽനിന്ന് കോച്ച് മാറിക്കയറാൻ ചാടിയിറങ്ങിയ യാത്രക്കാരൻ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍പ്പെട്ടു. പൊലീസ് സമയോചിതമായി ഇടപെട്ടതിനാൽ അദ്ഭുതകരമായി രക്ഷപ്പെട്ടു. തിരുനെല്‍വേലി സ്വദേശി ഏണസ്റ്റ് (57) ആണ് വൻ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ചൊവ്വാഴ്ച ഉച്ചയോടെ പാറശ്ശാല റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. കന്യാകുമാരി-ദിബ്രുഗഢ് എക്‌സ്പ്രസിൽനിന്ന് യാത്രക്കാരന്‍ വീണതുകണ്ട റെയില്‍വേ പൊലീസുകാര്‍ സ്‍ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. അരയ്ക്കുതാ​ഴ്ഭാഗം ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഏണസ്റ്റ്. കാൽ പ്ലാറ്റ്‌ഫോമിനോട് ചേർത്ത് കമിഴ്ന്നുകിടക്കുവാന്‍ പൊലീസ് നിര്‍ദേശം നല്‍കി. തീവണ്ടി പ്ലാറ്റ്‌ഫോമില്‍നിന്ന് മാറിയ ശേഷമാണ് നിസ്സാര പരിക്കുകളോടെ ഏണസ്റ്റിനെ പുറത്തെടുത്തത്.

നാഗര്‍കോവിലില്‍ നിന്നാണ് ഏണസ്റ്റ് ട്രെയിനിൽ കയറിയത്. ജനറല്‍ ടിക്കറ്റ് എടുത്ത ഇദ്ദേഹം അബദ്ധത്തിൽ ബോഗി മാറി സ്ലീപ്പര്‍ കോച്ചിലായിരുന്നു കയറിയത്. പ്ലാറ്റ്‌ഫോമില്‍നിന്ന് നീങ്ങിയശേഷമാണ് ബോഗി മാറിക്കയറിയതായി മനസ്സിലായത്. തുടര്‍ന്ന് പാറശ്ശാല റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിൻ വേഗത കുറച്ചപ്പോള്‍ സ്ലീപ്പര്‍ കോച്ചില്‍നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങുകയായിരുന്നു. എന്നാൽ, കാല്‍വഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നു.

ഏപ്രിൽ 28ന് ധനുവച്ചപുരം റെയില്‍വേ സ്റേറഷനിൽ നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍ ഓടിക്കയറാന്‍ ശ്രമിച്ച 57കാരി തീവണ്ടിക്കടിയില്‍പ്പെട്ട് മരണപ്പെട്ടിരുന്നു. പരശുവയ്ക്കല്‍ രോഹിണി ഭവനില്‍ രാജേന്ദ്രന്‍ നായരുടെ ഭാര്യ കെ.എസ്. കുമാരി ഷീബ ആണ് മരിച്ചത്. രാവിലെ 8.15ന് കൊച്ചുവേളി -നാഗര്‍കോവില്‍ എക്‌സ്പ്രസ് ധനുവച്ചപുരം റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരെ കയറ്റി മുന്നോട്ട് നീങ്ങവേ ഓടി കയറാൻ ശ്രമിച്ചപ്പോൾ കുമാരി ഷീബ വഴുതി വീഴുകയായിരുന്നു.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments