തൃശൂര്‍ : ഡ്യൂട്ടി സമയത്ത് ഹോട്ടൽ മുറിയിൽ ഒത്തുകൂടി മദ്യപിക്കുകയും കണക്കിൽപ്പെടാത്ത പണം പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തിൽ രജിസ്ട്രേഷൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ അടക്കം ആറു പേരെ സസ്പെന്റുചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഉത്തര മധ്യ മേഖല രജിസ്ട്രേഷൻ ഡിഐജി എം.സി. സാബു, സബ് രജിസ്ട്രാർമാരായ സി.ആർ. രജീഷ് , രാജേഷ് കെ.ജി., അക്ബർ പി.എം., രാജേഷ് , ജയപ്രകാശ് എം.ആർ. എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. (suspension)
ഹോട്ടലിൽനിന്ന് പുറത്തേക്കുവരുന്നതിനിടെയാണ് ഇവരെ വിജിലൻസ് സംഘം പിടികൂടിയത്. കണക്കില്‍പ്പെടാത്ത 33050 രൂപ ഇവരുടെപക്കൽനിന്ന് കണ്ടെത്തി. സാബു ഒഴികെയുള്ളവര്‍ മദ്യപിച്ചതായും കണ്ടെത്തിയിരുന്നു.
0 Comments